പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെടുമ്പോൾ വാഹനമോടിച്ചിരുന്നത് ബാലഭാസ്കര്‍ ആണെന്ന് ഡ്രൈവര്‍ അര്‍ജുന്‍ മൊഴി നല്‍കി. തൃശൂര്‍ മുതല്‍ കൊല്ലം വരെയാണ് താന്‍ വാഹനമോടിച്ചതെന്നും അപകട സമയത്ത് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനിയും കാറിന്റെ മുന്‍ഭാഗത്താണ് ഉണ്ടായിരുന്നതെന്നും അര്‍ജുന്‍ പോലീസിന് മൊഴി നല്‍കി. താന്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നെന്നും അര്‍ജുന്‍ പറഞ്ഞു.സെപ്റ്റംബര്‍ 25 ന് പള്ളിപ്പുറം സിആര്‍പിഎഫ് ക്യാന്പിനടുത്തുവച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഏക മകള്‍ ഒന്നരവയസുകാരി തേജസ്വിനി ബാല അപകട ദിവസം തന്നെ മരിച്ചു. കാറപകടത്തെത്തുടര്‍ന്ന് ഒരാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞതിനു ശേഷം ഒക്ടോബര്‍ രണ്ടിനു പുലര്‍ച്ചെയായിരുന്നു ബാലഭാസ്കറിന്റെ അന്ത്യം. അപകടത്തില്‍ പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയും ഡ്രൈവര്‍ അര്‍ജുനും ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണ്.