നിക്ഷേപക തട്ടിപ്പ് കേസിൽ പ്രമുഖ ബിൽഡർ ഡി.എസ്. കുൽക്കർണിയെയും ഭാര്യ ഹേമന്തിയെയും ഡൽഹിയിലെ വസതിയിൽനിന്ന് ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. കുൽക്കർണിയെയും ഭാര്യയെയും പിന്നീട് പൂന കോടതിയിൽ ഹാജരാക്കി. കുൽക്കർണിയുടെ ഉടമസ്ഥതയിലുള്ള ഡിഎസ്കെ ഗ്രൂപ്പ് നിക്ഷേപകരുടെ 230 കോടി രൂപ തട്ടിച്ചതായാണ് കേസ്. കുൽക്കർണിയും ഭാര്യയും ബോംബെ ഹൈക്കോടതിയിൽനിന്ന് ഇടക്കാല ജാമ്യം തേടിയാണ് ഡൽഹിക്കു തിരിച്ചത്. അന്വേഷണ ഏജൻസിക്കു പ്രതികളെ അറസ്റ്റ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് പിന്നീട്, കോടതി വ്യക്തമാക്കി. ഇതിനെത്തുടർന്നാണ് അന്വേഷണം സംഘം ഡൽഹിയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
നിക്ഷേപക തട്ടിപ്പ് കേസിൽ പ്രമുഖ ബിൽഡർ ഡി.എസ്. കുൽക്കർണി അറസ്റ്റിൽ
RELATED ARTICLES