ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കാത്തതിൽ കോടതിയലക്ഷ്യ ഹര്‍ജികയുമായി 2 പേർ സുപ്രീം കോടതിയില്‍ . മലയാളികളായ രണ്ട് യുവതികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത് . ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് സ്ത്രീകള്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി തേടി. സുപ്രീം കോടതി വിധിക്കെതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, ബി.ജെ.പി നേതാവും നടനുമായ കൊല്ലം തുളസി, മുരളീധരന്‍, ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെ നപടി വേണമെന്നാണ് വനിതാ അഭിഭാഷക നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്‍, പി.രാമവര്‍മ രാജ എന്നിവര്‍ക്ക് എതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടിയും മറ്റൊരു സ്ത്രീയും കോടതിയെ സമീപിച്ചു. സുപ്രീം കോടതിക്ക് എതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, സ്ത്രീകള്‍ക്കെതിരെ ഭീഷണി മുഴക്കിയ നടന്‍ കൊല്ലം തുളസി, മുരളീധരന്‍ ഉണ്ണിത്താന്‍, എന്നിവര്‍ക്ക് എതിരെ നപടി വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അറ്റോര്‍ണി ജനറലിന്റെ അനുമതിയോടെയേ ഹര്‍ജിയില്‍ തുടര്‍ നടപടി സാധ്യമാകൂ.