തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കളെ കുമളി ചെക്ക് പോസ്റ്റില്‍ എക്സൈസ് സംഘം പിടികൂടി . ആലുവ തായക്കാട്ടുകര സ്വദേശികളായ മക്കപ്പറന്പില്‍ എം. ഷാമില്‍, എലഞ്ഞിക്കായില്‍ വീട്ടില്‍ അഹമ്മദ് കബീര്‍, കുന്നംപുറത്ത് വീട്ടില്‍ ഷാറൂഖ് സലീം എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. യുവാക്കള്‍ വന്ന കാര്‍ പരിശോധിച്ചപ്പോൾ അരക്കിലോയോളം വരുന്ന ഹാഷിഷ് ഓയില്‍ കണ്ടെത്തി. പ്ലാസ്റ്റിക്ക് കവറിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്കു മരുന്ന് സൂക്ഷിച്ചിരുന്നത്. ഇവര്‍ സഞ്ചരിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ കമ്പത്തു നിന്നും 50,000 രൂപ മുടക്കിയാണ് ഹാഷിഷ് ഓയില്‍ വാങ്ങിയതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് കൂടുതല്‍ വിവരങ്ങൾ ലഭിക്കാൻ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്