ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പു ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെള്ളം തുറന്നുവിടുകയാണെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ മുഴുവന്‍ വിവരങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ തയാറാക്കാന്‍ നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശം ഉണ്ടായത്. സംഭരണിയിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വെള്ളം കുറച്ചു വീതം തുറന്നു വിടുന്നതിനെക്കുറിച്ചാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. വെള്ളം തുറന്നു വിടുമ്പോൾ എത്ര താമസക്കാരെ ബാധിക്കുമെന്നും ഒഴുകിപ്പോകുന്ന ചാലുകളിലെ തടസങ്ങള്‍ എന്തൊക്കെയാണെന്നും മനസിലാക്കുന്നതിനാണു സര്‍വേ നടത്തേണ്ടത്. റവ ന്യൂ- ജലവിഭവ വകുപ്പുകളും കെഎസ്ഇബിയും ചേര്‍ന്നാണ് സര്‍വേ നടത്തുക. ആവശ്യമായ തയാറെടുപ്പുകള്‍ നടത്താന്‍ ഇടുക്കി, എ റണാകുളം ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. അണക്കെട്ടു തുറന്നു വിട്ടാല്‍ വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു വശങ്ങളിലും 100 മീറ്ററിനുളളിലുളള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അഥോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങളില്‍ നിന്ന് തയാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശികമായി ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ ക്കുറിച്ചുളള വിവരമാണ് അടിയന്തരമായി ശേഖരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയിലെ കണക്കു പ്രകാരം ഇടുക്കി അണക്കെട്ടില്‍ 2392 അടി വെള്ളമുണ്ട്. റി സര്‍വോയറില്‍ സംഭരിക്കാവുന്നത് 2403 അടി വെള്ളമാണ്. മഴ തുടരുന്നതുകൊണ്ട് ശക്തമായ നീരൊഴുക്കാണ്. ഇതിന് മുമ്ബ് 1992 ലാണ് ഇടുക്കി അണക്കെട്ടു തുറന്നുവിട്ടത്. അതിനുശേഷം തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇടുക്കിയില്‍ ജലനിരപ്പ് ഇത്രയും ഉയരു ന്നത് ആദ്യമാണ്. ഈ സീസണില്‍ ഇടുക്കിയില്‍ 192.3 സെന്റിമീറ്റര്‍ മഴ ലഭിച്ചു. ദീര്‍ഘകാല ശരാശരിയെ അപേക്ഷിച്ച് 49 ശതമാനം കൂടുതലാണിത്.
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പു ഉയരുന്നു; യുദ്ധകാലാടിസ്ഥാനത്തില്‍ ക്രമീകരണങ്ങൾക്ക് നിർദ്ദേശം
RELATED ARTICLES