ആഴാകുളത്ത് കൊല്ലപ്പെട്ട സുരാജിന്റെ നെഞ്ചിൽ അഞ്ച് കുത്ത്. ആഴത്തിലുള്ള രണ്ടു കുത്താണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചതായി കോവളം പൊലീസ് പറഞ്ഞു. അടിവയറിൽ കുത്തേറ്റ വിനീഷ് ചന്ദ്രന്റെ കുടൽമാല പുറത്തുവന്നിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.
ആഴാകുളത്ത് കൊല്ലപ്പെട്ട സുരാജിന്റെ നെഞ്ചിൽ അഞ്ച് കുത്ത്. ആഴത്തിലുള്ള രണ്ടു കുത്താണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചതായി കോവളം പൊലീസ് പറഞ്ഞു. അടിവയറിൽ കുത്തേറ്റ വിനീഷ് ചന്ദ്രന്റെ കുടൽമാല പുറത്തുവന്നിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മനുവിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച രാത്രി ആഴാകുളത്ത് യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ കോവളം തൊഴിച്ചൽ പുളിനിന്നവിള തോട്ടരികത്ത് വീട്ടിൽ സുഗുണൻ–- – രാഗിണി ദമ്പതികളുടെ മകൻ സുരാജാ (25)ണ് മരിച്ചത്. സുഹൃത്തും അയൽവാസിയുമായ വിനീഷ്ചന്ദ്രനാണ് (21)വയറിൽ കുത്തേറ്റ് മെഡിക്കൽ കോളേജാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുള്ളത്.
കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല. റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. സുരാജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ശനിയാഴ്ച
ആഴാകുളത്ത് കൊല്ലപ്പെട്ട സുരാജിന്റെ നെഞ്ചിൽ അഞ്ച് കുത്ത്. ആഴത്തിലുള്ള രണ്ടു കുത്താണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചതായി കോവളം പൊലീസ് പറഞ്ഞു. അടിവയറിൽ കുത്തേറ്റ വിനീഷ് ചന്ദ്രന്റെ കുടൽമാല പുറത്തുവന്നിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മനുവിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച രാത്രി ആഴാകുളത്ത് യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ കോവളം തൊഴിച്ചൽ പുളിനിന്നവിള തോട്ടരികത്ത് വീട്ടിൽ സുഗുണൻ–- – രാഗിണി ദമ്പതികളുടെ മകൻ സുരാജാ (25)ണ് മരിച്ചത്. സുഹൃത്തും അയൽവാസിയുമായ വിനീഷ്ചന്ദ്രനാണ് (21)വയറിൽ കുത്തേറ്റ് മെഡിക്കൽ കോളേജാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുള്ളത്.
കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല. റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. സുരാജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ശനിയാഴ്ച