ഗുജറാത്തിലെ ജാംനഗറില്‍ ജോലി സ്ഥലത്തു സ്വന്തം തോക്കുപയോഗിച്ചു വെടിവച്ചു മരിച്ച സൈനികന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍.സൈനികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കി.ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാഭവനില്‍ വിശാഖ് കുമാര്‍(24)ന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഇയാളുടെ സഹോദരനും സൈനികനുമായ അഭിലാഷ് കുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. 19ന് രാത്രിയില്‍ വിശാഖ് കുമാര്‍ ഗുജറാത്തിലെ ജാംനഗറില്‍ ജോലി സ്ഥലത്തു സ്വന്തം തോക്കുപയോഗിച്ചു വെടിവച്ചു മരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷം ജോലി സ്ഥലത്തേക്ക് പോയ വിശാഖിനെ ആരോ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും മാനഹാനി സംഭവിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നുമാണ് പരാതി. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും മുഖ്യമന്ത്രി, ഐജി, എസ്പി എന്നിവര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു
വിവാഹം കഴിഞ്ഞ് ജോലിസ്ഥലത്തു പോയ സൈനികൻ സ്വയം വെടിവെച്ചു മരിച്ചതിൽ ദുരൂഹത
RELATED ARTICLES