കേരള ചരിത്രത്തില്‍ ആദ്യമായി 29കാരന്‍ ഒരു പാര്‍ട്ടിയുടെ നേതാവ് . ആം ആദ്മി പാര്‍ട്ടിയും അതിന്റെ നേതാവ് അരവിന്ദ് കെജരിവാളുമാണ് കേരള ജനതയെ ഞെട്ടിച്ചിരിക്കുന്നത്. വ്യത്യസ്ത നിയമനം നടത്തിയാണ് രാഷ്ട്രീയ കേരളത്തെ അവർ ഞെട്ടിച്ചിരിക്കുന്നത്. യുവ മാധ്യമ പ്രവര്‍ത്തകനായ തുഫൈല്‍ ആണ് ഇനി ആം ആദ്മി പാര്‍ട്ടിയെ നയിക്കുക.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യമൊട്ടാകെ മത്സരിച്ച് കരുത്ത് കാട്ടി ഹരിയാനയിലും പഞ്ചാബിലും പോരാട്ടം കാഴ്ചവച്ചെങ്കിലും മറ്റിടങ്ങളില്‍ ചലനം പോലും ഉണ്ടാക്കാന്‍ ആം ആദ്മിക്ക് സാധിച്ചിട്ടില്ല. സിആര്‍ നീലകണ്ഠന്‍, സാറാ ജോസഫ്, എം എന്‍ കാരശ്ശേരി തുടങ്ങിയ പ്രധാന എഴുത്തുകാരും ബുദ്ധിജീവികളും പിന്തുണച്ചിട്ടും കേരളത്തില്‍ പച്ചപിടിക്കാന്‍ ബുദ്ധിമുട്ടുന്ന പാര്‍ട്ടിയാണ് ആം ആദ്മി.
ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനും കേരളത്തിലും ശക്തിപ്രാപിക്കാനുമായി സംസ്ഥാന ഘടകത്തല്‍ വമ്ബന്‍ മാറ്റങ്ങള്‍ക്കാണ് ആപ്പ് തയ്യാറായിരിക്കുന്നത്.
കഴിഞ്ഞ ദിവസം എഎപി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേരള എഎപിയുടെ സംസ്ഥാന സെക്രട്ടറിയായി തുഫൈലിനെ പ്രഖ്യാപിച്ചത്. ഈയിടെ വിവാദമായ കര്‍ണ്ണാടക സംഗീതജ്ഞന്‍ ടി എം കൃഷ്ണയുടെ സംഗീത കച്ചേരി വലതുപക്ഷ തീവ്ര സംഘടനകളുടെ ഭീഷണിയെ മറികടന്ന് ഡല്‍ഹി സര്‍ക്കാര്‍ നടത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് തുഫൈലാണ്.
കണ്ണൂര്‍ കൊലപാതകങ്ങള്‍ അടക്കം കേരള രാഷ്ട്രീയത്തെപ്പറ്റി ശ്രദ്ധേയമായ അനേകം ലേഖനങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയിട്ടുള്ള തുഫൈല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരവെ എഎപിയുടെ ദേശീയ നേതൃത്വവുമായി അടുക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ തുഫൈല്‍ ചെന്നൈ ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസത്തിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തെഹല്‍ക്കയിലൂടെയാണ് മാധ്യമ മേഖലയില്‍ സാന്നിധ്യമറിയിച്ചത്.
ജയരാജിന്റെ ഒറ്റാല്‍ എന്ന സിനിമയിലടക്കം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ ദേശീയ മാസികയായ ഔട്ട്‌ലുക്കില്‍ സീനിയര്‍ എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് തുഫൈല്‍ വ്യക്തമാക്കി.