ഭരണഘടനയെ തകര്‍ക്കുന്നതിനുള്ള ശക്തമായ ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സില്‍ച്ചാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായ സുഷ്മിത ദേവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ശക്തമായ ഭരണഘടനയിലൂടെ രാജ്യത്തിന് അടിത്തറ പാകിയ ഡോ.ബി.ആര്‍.അംബേദ്കറുടെ ജന്മദിനമാണിന്ന്. ഭരണഘടനയെ മാനിക്കുക എന്നത് എല്ലാ രാഷ്ട്രീയ നേതാക്കളുടെയും കടമയാണെന്നും ഭര്‍മഘടനയെ ഇല്ലാതാകാകനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മറ്റുമതവിശ്വാസങ്ങളെ മാനിക്കുന്നില്ല. അത് തന്നെയാണ് ഭരണഘടനയുടെ കാര്യത്തിലും സംഭവിക്കുകയെന്ന് പ്രിയങ്ക ആരോപിച്ചു.
ഭരണഘടനയെ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നന്നുവെന്ന് പ്രിയങ്ക ഗാന്ധി
RELATED ARTICLES