പശുരക്ഷയുടെ പേരിൽ ഉണ്ടാക്കുന്ന അക്രമങ്ങളിൽ ഇരയാകുന്നവർക്ക് സംസ്ഥാനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. ഇത്തരത്തിലുണ്ടാകുന്ന അക്രമങ്ങൾ തടയാൻ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണം. അക്രമങ്ങളിൽ ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
പശുരക്ഷയുടെ പേരിലുണ്ടാകുന്ന അക്രമങ്ങൾക്കെതിരെ എന്തെല്ലാം നടപടികൾ സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും കോടതി ചോദിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിമാരോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാൻ, ഝാർഖണ്ഡ്, കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു.