ആറ് മാസമായിട്ടും ഭരണ സ്തംഭനം മാത്രമാണ് നടക്കുന്നത്. സിപിഎമ്മിനുള്ളില്‍ നിന്നു തന്നെ ഗുരുതരമായ അഭിപ്രായ വ്യത്യാസമാണ് ഉയര്‍ന്ന് വരുന്നത്. ധാര്‍മികത പറയുന്ന സിപിഎം നേതൃത്വം കൊലക്കേസില്‍ പ്രതിയായ എംഎം മണിയോട് മന്ത്രിസ്ഥാനത്തില്‍ തുടരാനാണ് ആവശ്യപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.