മലയാളത്തിലെ പ്രശസ്ത ഗായികയെ കാറില്‍ നിന്നു പിടിച്ചിറക്കി കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ശനിയാഴ്ച അര്‍ദ്ധരാത്രി 11.30ഓടെ കൊല്ലം ഉമയനല്ലൂരില്‍ ദേശീയപാതയില്‍ വെച്ചാണ് സംഭവമുണ്ടായത്.
നെടുമ്പന പഞ്ചായത്ത് ഓഫീസിന് സമീപം തെക്കേ ചരുവിള വീട്ടില്‍ മനാഫുദ്ധീനാണ് പിടിയിലായത്. ഗാനമേള കഴിഞ്ഞ് പിന്നണിക്കാരോടൊപ്പം കാറില്‍ വരുമ്പോള്‍ ഉമയനല്ലൂര്‍ ജംഗ്ഷനില്‍ ചായ കുടിക്കാന്‍ നിര്‍ത്തിയതായിരുന്നു വാഹനം.
ഷാഡോ പോലീസ് ആണെന്ന് പറഞ്ഞ് ഗായികയുടെ കാറിനടുത്തെത്തിയ മനാഫുദ്ധീന്‍ ഗായിക മദ്യപിച്ചെന്നും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് കാറിന്റെ താക്കോല്‍ ഊരിയെടുത്തു. പിന്നീട് ഗായികയെ കയ്യില്‍ പിടിച്ച് ബലമായി പുറത്തേയ്ക്ക് വലിച്ചിറക്കുകയായിരുന്നു. ഗായികയും ഒപ്പമുണ്ടായിരുന്നവരും ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി യുവാവിനെ തടഞ്ഞുവെച്ചു. നാട്ടുകാരില്‍ ചിലര്‍ ഇയാളെ കയ്യേറ്റം ചെയ്തു.
സ്ഥലത്തെത്തിയ കൊട്ടിയം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഗായികയെ ആക്രമിക്കുകയും, തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
അര്‍ദ്ധരാത്രിയിൽ പ്രശസ്ത ഗായികയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം
RELATED ARTICLES