അയ്യപ്പ ദർശനത്തിനെത്തിയപ്പോൾ പോലീസ് വിലക്കിയ ട്രാന്‍സ്ജെന്‍ഡേഴ്സിന് ശബരിമല ദര്‍ശനത്തിനു അനുമതി നല്‍കി. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. മല ചവിട്ടാനെത്തിയ നാലു പേരെ ഇന്നലെ പൊലീസ് എരുമേലിയില്‍ തടഞ്ഞു മടക്കി അയച്ചിരുന്നു. സ്ത്രീവേഷം മാറ്റണമെന്ന് പൊലീസ് ആവശ്യപെട്ടത് അംഗീകരിക്കാത്തതിനാലാണ് ഇവരെ മടക്കിയയച്ചത്. തുടന്ന് പൊലീസിനെതിരെ രൂക്ഷ ആരോപണങ്ങളാണു ട്രാന്‍സ്ജന്‍ഡറുകള്‍ ഉന്നയിച്ചത്. എരുമേലി സ്റ്റേഷനില്‍ ഡിവൈഎസ്‌പി മാനസികമായി പീഡിപ്പിച്ചുവെന്നും, ആണ്‍വേഷം ധരിക്കാന്‍ നിര്‍ബന്ധിച്ചെന്നും, അതിനു വഴങ്ങിയിട്ടും സുരക്ഷ ഒരുക്കിയില്ലെന്നും, വനിത പൊലീസ് ഉള്‍പ്പെടെയുള്ളവർ മോശമായി പെരുമാറിയെന്നും ട്രാന്‍സ്ജെന്‍ഡേഴ്സ്ഡ് പരാതി ഉന്നയിച്ചിരുന്നു.
ട്രാന്‍സ്ജെന്‍ഡേഴ്സിന് ശബരിമല ദര്‍ശനത്തിനു അനുമതി
RELATED ARTICLES