ഫാർമ വ്യവസായകളായ മാൽവീന്ദർ സിങ്ങിന്റെയും ശിവേന്ദർ സിങ്ങിന്റെയും കമ്പനികളുടെ സ്വത്തുക്കൾ ഏറ്റെടുക്കാൻ ഡൽഹി ഹൈകോടതി ഉത്തരവ്. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ആർ.എച്ച്.സി ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ഒാസ്കാർ ഇൻവെസ്റ്റ്മന്റെ എന്നീ സ്ഥാപനങ്ങളുടെ ബാധ്യതകളില്ലാത്ത സ്വത്തുക്കൾ ഏറ്റെടുക്കാനാണ് കോടതി ഉത്തരവ്. ജാപ്പനീസ് മരുന്ന നിർമാതക്കളായ ഡൈച്ചി സാകോ നൽകിയ കേസിലാണ് കോടതി ഉത്തരവ്. സിങ് സഹോദരൻമാരുടെ ഉടമസ്ഥതയിലുള്ള റാൻബാക്സി ലബോറിട്ടറിയുടെ കൈമാറ്റവുമായി ബന്ധപ്പെട്ടാണ് ജാപ്പനീസ് മരുന്ന് കമ്പനി കേസ് നൽകിയത്. ഇരു കമ്പനികളുടെയും ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. ജീവനക്കാർക്ക് ശമ്പളം നൽകാനല്ലാതെ ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കരുതെന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദേശം. 2016ൽ സിംഗപ്പൂർ തർക്ക പരിഹാര ട്രിബ്യൂണൽ സിങ് സഹോദരൻമാർക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. ജാപ്പനീസ് മരുന്ന് നിർമാതാക്കളായ ഡൈച്ചിക്ക് 2453 കോടിയും അതിന്റെ പലിശയും നൽകാനായിരുന്നു സിംഗപ്പൂർ ട്രിബ്യൂണലിന്റെ വിധി.
ഫാർമ വ്യവസായകളായ സഹോദരമാരുടെ കമ്പനി സ്വത്തുക്കൾ ഏറ്റെടുക്കാൻ ഉത്തരവ്
RELATED ARTICLES