Sunday, May 19, 2024
HomeKeralaപ്രളയ രക്ഷാപ്രവര്‍ത്തനം: 113 കോടി നല്‍കണമെന്ന് വ്യോമസേന

പ്രളയ രക്ഷാപ്രവര്‍ത്തനം: 113 കോടി നല്‍കണമെന്ന് വ്യോമസേന

പ്രളയരക്ഷാപ്രവര്‍ത്തനം നടത്തിയതിന് വ്യോമസേന ആവശ്യപ്പെട്ട 113 കോടി രൂപ അടയ്ക്കുന്നതില്‍നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു. ആകാശ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113,69,34,899 രൂപ നല്‍കണമെന്ന് വ്യോമസേന സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞദിവസം ബില്‍ നല്‍കിയിരുന്നു. നേരത്തേ വ്യോമസേന രക്ഷാദൗത്യത്തിന് ചെലവായ തുകയെക്കുറിച്ച്‌ അറിയിപ്പ് നല്‍കിയപ്പോഴും ഒഴിവാക്കണമെന്ന ആവശ്യം സംസ്ഥാനം ഉന്നയിച്ചിരുന്നു.

ആഗസ്റ്റ് 15 മുതല്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച്‌ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടതിെന്‍റ ചെലവാണ് ഇൗ തുക. 2017ലെ ഒാഖി ദുരന്തവും 2018ലെ മഹാപ്രളയവും ജീവനും സ്വത്തിനും വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി മറുപടിയില്‍ വിശദീകരിച്ചു. സാമ്ബത്തികപ്രയാസം നേരിടുന്ന സംസ്ഥാനത്തിന് ഇത് വലിയ ആഘാതമുണ്ടാക്കി. െഎക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് പ്രകാരം 31000 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായി.

ദേശീയ ദുരന്തനിവാരണനിധിയില്‍നിന്ന് 2904.85 കോടി രൂപയാണ് അധിക ധനസഹായമായി സംസ്ഥാനത്തിന് അനുവദിച്ചത്. ആവശ്യവുമായി തട്ടിച്ചുനോക്കുേമ്ബാള്‍ ഇത് വളരെ പരിമിതമാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മെച്ചപ്പെട്ട നിലവാരം ലഭ്യമാക്കാന്‍ കേരള പുനര്‍നിര്‍മാണ പദ്ധതി സംസ്ഥാനം ആവിഷ്കരിച്ചിട്ടുണ്ട്. വിവിധ മാര്‍ഗങ്ങളിലൂടെ ഇതിന് തുക കണ്ടെത്തണം. ഇൗ ഘട്ടത്തില്‍ സംസ്ഥാന ദുരന്തനിവാരണനിധിയില്‍നിന്ന് ഇത്ര ഭീമമായ തുക വ്യോമസേനക്ക് നല്‍കുന്നത് വലിയ പ്രയാസം സൃഷ്ടിക്കും. തുക അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ കത്ത് ശശി തരൂര്‍ എം.പി ട്വീറ്റിലൂടെ പങ്കുെവച്ചു.

പ്രളയ സെസ് തീരുമാനം റദ്ദാക്കണമെന്ന്; ഹൈകോടതി വിശദീകരണം തേടി
കൊച്ചി: പ്രളയ സെസ് ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിെന്‍റ വിശദീകരണം തേടി. കുന്നംകുളം ചേംബര്‍ ഒാഫ് കോമേഴ്സ് സമര്‍പ്പിച്ച ഹരജിയില്‍ ഇതുസംബന്ധിച്ച വിശദീകരണമടങ്ങുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

കഴിഞ്ഞവര്‍ഷം സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തെ തുടര്‍ന്ന് പുനര്‍നിര്‍മാണത്തിനും നഷ്ടപരിഹാര വിതരണത്തിനും തുക കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ചില ഉല്‍പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. 2019ലെ ധനകാര്യ ബില്ലിലെ ക്ലോസ് 14 ല്‍ ഇക്കാര്യം വ്യക്തമാക്കുകയും സെസ് ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇത്തരം ലെവിയും സെസും ഏര്‍പ്പെടുത്താന്‍ ഭരണഘടനാപരമായി പാര്‍ലമെന്‍റിന് മാത്രമേ കഴിയൂവെന്നും സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്നുമാണ് ഹരജിയില്‍ പറയുന്നത്. അതിനാല്‍, ധനകാര്യ ബില്ലിലെ ഭാഗവും സര്‍ക്കാര്‍ തീരുമാനവും റദ്ദാക്കണം. പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments