അമ്മയുടെ കാമുകന്റെ ചൂരല്‍ പ്രയോഗത്തിൽ പരിക്കേറ്റ 8 വയസ്സുകാരി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പെൺകുട്ടി വെളിപ്പെടുത്തിയത് അമ്മയുടെ കിടപ്പറ രഹസ്യങ്ങൾ വരെ!!! ഇടുക്കി ജില്ലയിലെ ഉപ്പുതറയില്‍ നടന്ന സംഭവത്തിൽ പോലീസിനോട് 8 വയസ്സുകാരി കാര്യങ്ങൾ തുറന്നു പറഞ്ഞു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചതാകട്ടെ മാതാവിന്റെയും പിതാവിന്റെയും അമ്മമാര്‍. അവർ ഒരുമിച്ച് പൊലീസ് സ്റ്റേഷനില്‍ കാര്യങ്ങള്‍ അറിയിച്ചതുകൊണ്ട് മാത്രമാണ് 8 വയസ്സുകാരി രക്ഷപെട്ടതെന്ന് വ്യക്തമായി. തളര്‍വാതം വന്നതു മുതല്‍ അമ്മ പിതാവുമായി അടുപ്പത്തിലായിരുന്നില്ലെന്നും, പിന്നീട് തങ്ങളെയും കൂട്ടി പിതാവിന്റെ വീട്ടില്‍ നിന്നും പോരുകയായിരുന്നെന്നും ഉപ്പുതറ മുസ്ലിം പള്ളിക്കടുത്ത് വാടക വീടെടുത്ത് താമസം ആരംഭിച്ചുവെന്നുമാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുള്ളത്.
പിതാവിന്റെ വീടിനടുത്ത് താമസിച്ചു വന്നിരുന്ന അനീഷ് എന്നയാള്‍ വാടകയ്ക് താമസം തുടങ്ങിയത് മുതൽ വീട്ടിലെത്തി അമ്മയോടൊത്ത് സമയം ചെലവിട്ടിരുന്നെന്നും ഈ ബന്ധം കിടപ്പറ വരെ എത്തിയപ്പോള്‍ താന്‍ മാതാവിന്റെ അമ്മയെ വിവരം ധരിപ്പിക്കുകയായിരുന്നെന്നും പെണ്‍കുട്ടി പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ഇതാണ് മാതാവിന്റെ അടുപ്പക്കാരനായ ഉപ്പുതറ പത്തേക്കര്‍ കുന്നേല്‍ അനീഷിനെ പ്രകോപിപ്പിച്ചതെന്നും തുടര്‍ന്നാണ് അനീഷ് പെണ്‍കുട്ടിയെ കനത്ത രീതിയില്‍ ചൂരലിന് പ്രഹരിച്ചതെന്നുമാണ് പൊലീസ് തെളിവെടുപ്പില്‍ വ്യക്തമായിട്ടുണ്ട്. തൊടുപുഴയില്‍ 7 വയസ്സുകാരന്‍ പിതാവിന്റെ കൊടുംക്രൂരതയെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് ഇടുക്കിയില്‍ നിന്നും ഈ ഞെട്ടി്ക്കുന്ന സംഭവം പുറത്തുവന്നിട്ടുള്ളത്.
മാതാവിന്റെയും പിതാവിന്റെയും അമ്മമാര്‍ ഒരുമിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതിനാലാണ് പെണ്‍കുട്ടി തുടര്‍ന്നുള്ള ആക്രമണങ്ങളില്‍ നിന്നും രക്ഷപെട്ടതെന്നും ഒരു പക്ഷേ ഈ കുരുന്നിനും 7 വയസ്സുകാരന്റെ ദുര്‍ഗ്ഗതി ഉണ്ടാവുമായിരുന്നെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.നൊന്തുപെറ്റ മകളെ കാമുകന്‍ ചൂരലിന് തലങ്ങും വിലങ്ങും പ്രഹരിരിച്ചിട്ടും നോട്ടം കൊണ്ടുപോലും മാതാവ് പ്രതികരിച്ചില്ലന്നാണ് പെണ്‍കുട്ടിയുടെ വിവരണങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്.
വ്യാപാരസ്ഥാപനത്തിലെ സഹായിയാണ് അനീഷ്.പെണ്‍കുട്ടിയുടെ അമ്മ തൊഴിലുറപ്പിനും മറ്റ് കൂലിപ്പണികള്‍ക്കും പോകുന്നുണ്ട്. പെണ്‍കുട്ടിയുടെ വല്യമ്മയുമായുള്ള പരിചയം മുതലെടുത്താണ് അനീഷ് കുടുമ്പത്തില്‍ എതു സമയത്തും കയറിവരാമെന്ന തരത്തില്‍ അടുപ്പമുണ്ടാക്കിയത്. ഇടയ്ക്ക് മകളുടെ ജീവിതത്തില്‍ അനീഷ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ബോദ്ധ്യപ്പെട്ടതോടെ വല്യമ്മ ഇയാളുമായി കാര്യമായി അടുപ്പം പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല അവനെ അടുപ്പിക്കരുതെന്ന് മകളോട് മാതാവ് ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് അമ്മയുമായി കാര്യമായ അടുപ്പം കാട്ടിയിരുന്നുമില്ല.
എന്നാല്‍ മാതാവിന്റെയും പിതാവിന്റെയും വീട്ടുകാര്‍ക്ക് പെണ്‍കുട്ടികളില്‍ മൂന്നുപേരുമായും വല്ലാത്ത അടുപ്പം സൂക്ഷിച്ചിരുന്നു. ഇതാണ് പെണ്‍കുട്ടി നിറമിഴികളോടെ ചൂരല്‍ പ്രഹരത്തിന്റെ പാടുകള്‍ വല്യമ്മയെ കാണിച്ചത്. തുടര്‍ന്നാണ് ഇവരുടെ ഇടപെടലില്‍ സംഭവം പൊലീസ് നടപടികളിലേയ്ക്കെത്തിയത്. കുട്ടിയെ പ്രഹരിക്കുന്നത് കണ്ടിട്ടും തടയാതിരിക്കുകയും വിവരം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് കുട്ടിയുടെ മാതാവിനെതിരെയും ഉപ്പുതറ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. അറസ്റ്റിലായ അനീഷ് ഇപ്പോള്‍ റിമാന്റിലാണ്.